കരുണക്കൊന്തയ്ക്ക് ഇതും കഴിയുമോ?
ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍
വലിയ ഒരു
കൊടുങ്കാറ്റ് വീശുവാൻ പോകുന്നു. അതിൻറെ സൂചനകൾ കണ്ടപ്പോൾ വിശുദ്ധ ഫൗസ്റ്റീന ജപമാല
എടുത്ത് കരുണക്കൊന്ത വളരെ ഭക്തിയോടെ ചൊല്ലുവാൻ തുടങ്ങി. ഉടനെ വിശുദ്ധ ഈ വാക്കുകൾ
കേട്ടു: ‘എനിക്ക് ഈ കൊടുങ്കാറ്റില്‍ അടുത്തുവരാൻ കഴിയുന്നില്ല; കാരണം അവളുടെ
വായിൽ നിന്ന് വരുന്ന പ്രകാശം എന്നെയും കൊടുങ്കാറ്റിനെയും പിന്നോട്ട് തള്ളുന്നു.’ കൊടുങ്കാറ്റിന്റെ മേല്‍ അധികാരമുള്ള ഒരു മാലാഖയായിരുന്നു അത്. അവൻ
ദൈവത്തോട് പരാതിപ്പെടുകയായിരുന്നു!
ഈ കൊടുങ്കാറ്റ് മൂലം വലിയ കെടുതികള്‍ ആ സ്ഥലത്ത്
അവനു സൃഷ്ടിക്കാമായിരുന്നു. എന്നാൽ ഈ പ്രാർത്ഥന ദൈവത്തിന് പ്രീതികരമാണെന്നും
കരുണയുടെ ജപമാല ഏറ്റവും ശക്തിയുള്ള ആയുധം ആണെന്നും യേശുവിൽ നിന്ന് വിശുദ്ധ
ഗ്രഹിച്ചിരുന്നു. (ഡയറി 1791)
Comments
Post a Comment