ഇഷ്ടമായെങ്കിൽ subscribe ചെയ്യുക.
എല്‍ കെ ജി യില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോടു
ഞാന്‍ വെറുതെ ചോദിച്ചു : ‘വലുതാകുമ്പോള്‍ ആരാകാനാണ് മോള്‍ക്കിഷ്ടം?’
‘എനിക്കമ്മയാകാനാണിഷ്ടം.’ അവളുടെ മറുപടി വളരെ പെട്ടെന്നായിരുന്നു.
‘അതല്ല, ഈ വിമാനം പറപ്പിക്കുന്ന പൈലറ്റ്, ചന്ദ്രനില്‍
പോകുന്ന ആസ്ട്രോനട്ട്, സ്കൂളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍ അങ്ങിനെ ആരെങ്കിലും?’ ഞാന്‍ അവളെ
പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു.
‘എനിക്കു അമ്മയായാല്‍ മതി.’ അവളുടെ
വാക്കില്‍ എനിക്കു പിടിച്ചുനില്‍ക്കാനാകാത്ത നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. അവളുടെ അമ്മയ്ക്കു അഭിമാനിക്കാം; തന്റെ മകളുടെ ഹീറോയിന്‍ ആണവര്‍.
ഒപ്പം അല്പം
കരുതലോടെ ശ്രദ്ധിക്കാം. ആ കുഞ്ഞിന്റെ ഭാവി
ആ അമ്മയുടെ കയ്യിലാണ്. അമ്മ ഇന്നു
എന്തായിരിക്കുന്നുവോ അതായിരിക്കും നാളെ ആ
കുഞ്ഞു. പിന്നീടു ഇടിച്ചു നിലവിളിക്കുകയും
പ്രാര്‍ത്ഥിച്ചു നന്നാക്കുകയും ധ്യാനം കൂടിച്ചു മാനസാന്തരപ്പെടുത്തുകയും
ചെയ്യുന്നതിനേക്കാള്‍ എളുപ്പവും നല്ലതും അമ്മ ഇന്നു നന്നാകുന്നതു തന്നെയല്ലേ? അപ്പന്മാരുടെ കാര്യവും ഇത് തന്നെ.
മറ്റുള്ളവരൊക്കെ ഇതിനു പുറകെയേ വരൂ.
Comments
Post a Comment