അവൾ വിവര്ണ്ണയായി

 അവൾ വിവര്‍ണ്ണയായി

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here 
ഈലേഖനം കേള്‍ക്കാം  ഇവിടെ

ഏതാനും ധ്യാനശുശ്രൂഷകൾക്ക് ശേഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഞാൻ നാട്ടിലേക്ക് മടങ്ങുകയാണ്. വിമാനത്തിൽ മുൻനിരയിലായിരുന്നു എൻറെ സീറ്റ്.  ആ നിരയിൽ ഒരു സീറ്റിനപ്പുറം ഒരു പെൺകുട്ടി ഇരിക്കുന്നു. വിമാനം നിലത്തുനിന്നുയർന്നു അല്പം കഴിഞ്ഞപ്പോൾ യേശു എന്നോട് നിന്റെ അടുത്തിരിക്കുന്ന ആ കുട്ടി കഠിനബന്ധനത്തിലാണ്.  വിവാഹിതനായ ഒരു യുവാവുമായി തെറ്റായ ബന്ധത്തിൽ കഴിയുന്നു. ആ ബന്ധം ഉപേക്ഷിക്കാനും മാനസാന്തരപ്പെട്ട് എന്നിലേക്ക് തിരിയാനും ഞാൻ പറയുന്നു എന്നു പറയുക... ഇതു കൂടി പറയുക. ഇതു അവൾക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ്!

ഞാൻ വിഷമത്തിലായി. ആദ്യമായി കണ്ടുമുട്ടുന്ന ഒരു കുട്ടിയോട് എങ്ങനെ ഇതു പറയും? ഞാൻ ഉള്ളിൽ പ്രാർത്ഥിച്ചു... വിവേചിച്ചു...  യേശു ആണല്ലോ പറഞ്ഞത്. അവഗണിച്ചുകൂടാ. ഞാൻ ചുറ്റും നോക്കി അടുത്ത് ആരുമില്ല.

ചുരുക്കത്തിൽ അവളോട് ഞാൻ കാര്യം പറഞ്ഞു. അവൾ വിവർണ്ണയായി!  ഞാന്‍ ശാന്തമായി കർത്താവ് അവളെ എത്രമാത്രം സ്നേഹിക്കുന്നെന്നും അവളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ അവസരം നൽകുന്നതെന്നും പറഞ്ഞു. നീ മനസ്സാകുന്നെങ്കിൽ ഇപ്പോൾതന്നെ കുമ്പസാരിച്ച് കർത്താവുമായി രമ്യതയിലാകാമെന്നും കൂട്ടിച്ചേർത്തു.  ആ കുട്ടി അതിന് തയ്യാറായി. 

ഒരു നല്ല ഒരു കുമ്പസാരം അവർ നടത്തി. ആ തെറ്റായ ബന്ധം ഉപേക്ഷിക്കുവാൻ തീരുമാനമെടുത്തു. അതോടെ അവളുടെ മനസ്സ് ശാന്തമായി!  കർത്താവിന് നന്ദി,  സ്തുതി!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!



Comments